സ്നേഹിക്കുവാൻ പഠിക്കുക
സ്കോട്ലന്റിലെ ഗ്രീനൊക്കിലെ ഒരു പ്രൈമറി സ്കൂളിലെ പ്രസവാവധിയിലായിരുന്ന മൂന്നു ഒരു അധ്യാപികമാർ തങ്ങളുടെ കുഞ്ഞുങ്ങളെ ഓരോ രണ്ടാഴ്ചയിലും സ്കൂളിൽ കൊണ്ടുവന്ന് കുട്ടികളുമായി ഇടപഴകുവാൻ അനുവദിച്ചു. ശിശുക്കളുടെ കൂടെ കളിക്കുന്നതു വഴി കുട്ടികൾ സഹാനുഭൂതിയും മറ്റുള്ളവരുടെ വികാരം മാനിക്കുന്നതും പരിശീലിക്കും. "ലേശം ശല്യക്കാരായ" കുട്ടികളാണ് ഈ കാര്യങ്ങൾ വേഗം പഠിക്കുന്നത് എന്ന് ഒരു ടീച്ചർ നിരീക്ഷിച്ചു. "മിക്കപ്പോഴും ഇവരാണ്(സ്‌കൂൾ കുട്ടികൾ) പരസ്പരം കൂടുതൽ ഇടപെടുന്നത്". "ശിശുക്കളെ പരിചരിക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്നും" മറ്റൊരാളുടെ വികാരത്തെ മാനിക്കുന്നതും" അവർ പഠിച്ചു.
മറ്റുള്ളവരെ പരിഗണിക്കുന്ന കാര്യം ശിശുവിൽ നിന്നും പഠിക്കുക എന്നത് ക്രിസ്തു വിശ്വാസികൾക്ക് ഒരു പുതിയ കാര്യമല്ല. ശിശുവായി ജനിച്ച യേശുവിനെ നമുക്ക് അറിയാം. ബന്ധങ്ങൾ നിലനിർത്തുന്നത് സംബന്ധിച്ച നമ്മുടെ ധാരണകളെയൊക്കെ യേശുവിന്റെ ജനനം തിരുത്തി. ബലഹീനവും വഴി തെറ്റുന്നതുമായ ആടുകളെ മേയ്ച്ചിരുന്ന ഇടയന്മാരാണ് യേശുവിന്റെ ജനനം ആദ്യം അറിഞ്ഞത്. പിന്നീട് ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടു വന്നപ്പോൾ അവരെ അയോഗ്യരായി കണ്ട ശിഷ്യന്മാരെ യേശു തിരുത്തി. "ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ" (മർക്കൊസ് 10:14).
യേശു “ശിശുക്കളെ അണച്ച് അവരുടെ മേൽ കൈ വെച്ച് അവരെ അനുഗ്രഹിച്ചു” (വാ:16). നമ്മുടെ ജീവിതങ്ങൾ നോക്കിയാൽ , ചിലപ്പോൾ "ശല്യക്കാരായ" കുട്ടികൾ എന്ന പോലെ നാമും അയോഗ്യരാണെന്ന് കണക്കാക്കപ്പെട്ടേക്കാം. എന്നാൽ ഒരു ശിശുവായി വന്ന ക്രിസ്തു സ്നേഹത്തോടെ നമ്മെ കൈക്കൊള്ളും; എന്നിട്ട് ശിശുക്കളെയും മറ്റുള്ളവരെയും കരുതുന്നതിന് നമ്മെ പഠിപ്പിക്കും.
ഉപേക്ഷിക്കാനുള്ള ശക്തി
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ വെയ്റ്റ് ലിഫ്റ്റർ പോൾ ആൻഡേഴ്‌സൺ, 1956 ൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ഒളിമ്പിക്‌സിൽ ലോക റെക്കോർഡ് സ്ഥാപിച്ചു. ചെവിയിലെ കഠിനമായ ആന്തരിക അണുബാധയും 103 ഡിഗ്രി പനിയും സഹിച്ചുകൊണ്ടാണ് അദ്ദേഹമിതു നേടിയത്. മുൻനിര താരങ്ങൾക്ക് പിന്നിലായിപ്പോയ അദ്ദേഹത്തിന്, തന്റെ അവസാന മത്സരത്തിൽ ഒരു പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിക്കുക എന്നതു മാത്രമായിരുന്നു സ്വർണ്ണ മെഡലിനുള്ള ഏക അവസരം. അദ്ദേഹത്തിന്റെ ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു.
അങ്ങനെ, നമ്മുടെ ഇടയിലെ ഏറ്റവും ദുർബലർക്കു പോലും ചെയ്യാൻ കഴിയുന്നത് ബേർലി അത്‌ലറ്റ് ചെയ്തു. സ്വന്തം ശക്തിയെ ഉപേക്ഷിച്ച് അധിക ശക്തിക്കായി അവൻ ദൈവത്തെ വിളിച്ചു. അദ്ദേഹം പിന്നീട് പറഞ്ഞതുപോലെ, “അതൊരു വിലപേശൽ ആയിരുന്നില്ല. എനിക്കു സഹായം ആവശ്യമായിരുന്നു.’’ തന്റെ അവസാന ലിഫ്റ്റിൽ, അവൻ തലയ്ക്ക് മുകളിൽ 413.5 പൗണ്ട് (187.5 കിലോഗ്രാം) ഉയർത്തി.
ക്രിസ്തുവിന്റെ അപ്പൊസ്തലനായ പൗലൊസ് എഴുതി, “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു’’ (2 കൊരിന്ത്യർ 12:10). ആത്മീയ ശക്തിയെക്കുറിച്ചാണ് പൗലൊസ് സംസാരിക്കുന്നത്, എന്നാൽ ദൈവത്തിന്റെ ശക്തി “ബലഹീനതയിൽ തികഞ്ഞുവരുന്നു’’ (വാ. 9) അവനറിയാമായിരുന്നു.
പ്രവാചകനായ യെശയ്യാവ് പ്രഖ്യാപിച്ചതുപോലെ, “അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു’’ (യെശയ്യാവ് 40:29).
അത്തരമൊരു ശക്തിയിലേക്കുള്ള വഴി എന്തായിരുന്നു? യേശുവിൽ വസിക്കുക എന്നതാണത്. “എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‌വാൻ കഴികയില്ല,’’ അവൻ പറഞ്ഞു (യോഹന്നാൻ 15:5). വെയ്റ്റ് ലിഫ്റ്റർ ആൻഡേഴ്‌സൺ പലപ്പോഴും പറഞ്ഞതുപോലെ, “യേശുക്രിസ്തുവിന്റെ ശക്തിയില്ലാതെ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന് ഒരു ദിവസം പോലും കടന്നുപോകാൻ കഴിയില്ലെങ്കിൽ - നിങ്ങളുടെ അവസ്ഥ എന്താണ്?’’ അതു കണ്ടെത്തുന്നതിന്, ശക്തവും നിലനിൽക്കുന്നതുമായ സഹായത്തിനായി ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് നമ്മുടെ സ്വന്തം മിഥ്യാശക്തിയെ ആശ്രയിക്കുന്നത് ഒഴിവാക്കാം.
ദൈവത്തിന്റെ നന്മ പിന്തുടരുന്നു
എന്റെ കോളേജ് പഠനകാലത്ത് ഞാനൊരു ലേഡീസ് വസ്ത്രാലയത്തിൽ പാർട്ട് ടൈം ജോലി ചെയ്തു. അവിടുത്തെ ഒരു വനിതാ സെക്യൂരിറ്റി ഗാർഡ്, സാധനം വാങ്ങാൻ വന്നയാൾ എന്ന വ്യാജേന, എന്തെങ്കിലും മോഷ്ടിച്ചെടുക്കും എന്ന് സംശയമുള്ളയാളുകളെ നിരീക്ഷിച്ച് പിന്തുടർന്നിരുന്നു. ചിലയാളുകളുടെ മുഖഭാവം കണ്ടാൽത്തന്നെ ഉടമസ്ഥൻ സംശയം തോന്നി നിരീക്ഷിക്കും. എന്നാൽ കുഴപ്പക്കാരല്ല എന്ന് തോന്നുന്നവരെ ശ്രദ്ധിക്കാറേയില്ല. ഈ തന്ത്രം തിരിച്ചറിഞ്ഞതിന് ശേഷം ഞാനും ചില കടകളിൽ ബോധപൂർവം കള്ളത്തരമുള്ള ഭാവം കാണിക്കുകയും അവർ എന്നെ നിരീക്ഷിച്ച് പിന്തുടരുന്നത് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് വിരുദ്ധമായി, ദാവീദ് പറയുന്നത് ദൈവത്തിന്റെ നന്മയും കരുണയും തന്നെ പിന്തുടരുന്നു എന്നാണ്. ഈ രണ്ട് ഗുണങ്ങളും എപ്പോഴും ഒരുമിച്ച് നില്ക്കുന്നു; സംശയദൃഷ്ടിയോടെയല്ല യഥാർത്ഥ സ്നേഹത്തോടെ തന്നെ പിന്തുടരുകയും ചെയ്യുന്നു. സുവിശേഷകനായ ചാൾസ് സ്പർജൻ വിശേഷിപ്പിച്ച ഈ "ഇരട്ട കാവൽമാലാഖമാർ" വിശ്വാസികളുടെ ജീവിതത്തിലെ ഇരുളടഞ്ഞതും പ്രകാശമാനമായതുമായ എല്ലാ ദിനങ്ങളിലും ചേർന്ന് സഞ്ചരിക്കുന്നു. "ശരത്ക്കാലത്തിന്റെ ഭയാനക ദിനങ്ങളിലും വസന്തത്തിന്റെ ശോഭന നാളുകളിലും; നന്മ നമ്മുടെ ആവശ്യങ്ങളെ നടത്തിത്തരികയും കരുണ നമ്മുടെ പാപങ്ങളെ തുടച്ചുനീക്കുകയും ചെയ്യുന്നു."
ഒരിക്കൽ ഒരു ആട്ടിടയൻ ആയിരുന്നതിനാൽ, ബോധപൂർവ്വമാണ് ദാവീദ് ദൈവത്തിന്റെ നന്മയെയും കരുണയെയും ഒരുമിച്ച് ചേർത്ത് കണ്ടത്. ഭയം, ആകുലത, പ്രലോഭനം, സംശയം എന്നിവയെല്ലാം വിശ്വാസികളെ പിന്തുടരാൻ ഇടയുണ്ട്. എന്നാൽ ദൈവത്തിന്റെ ദയാപൂർവ്വമായ നന്മയും സ്നേഹത്തോടെയുള്ള കരുണയും നിശ്ചയമായും നമ്മെ എല്ലായ്പ്പോഴും പിന്തുടരുമെന്ന് ദാവീദ് ഉറപ്പിച്ച് പറയുന്നു.
ദാവീദ് ആനന്ദത്തോടെ പാടുന്നു: " നന്മയും കരുണയും എന്റെ ആയുഷ്ക്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും " (23:6). നമ്മെ വീട്ടിലെത്തുവോളം അനുഗമിക്കുന്ന അത്ഭുതകരമായ സമ്മാനം!
ഒരു എളിയ വിരുന്ന്
പൂനെയിലെ ഒരു സഭയിൽ സ്വമേധാ സേവനത്തിന് വന്ന ഒരു വിദേശ മിഷണറിയെ അവിടെയുളള ചിലർ ഒരു അത്താഴവിരുന്നിന് ക്ഷണിച്ചു. അവർ അടുത്തുള്ള ഒരു ഭക്ഷണശാലയിൽ പോയി. അവർ എഴുപേരുണ്ടായിരുന്നെങ്കിലും അഞ്ച് കറിയാണ് ഓർഡർ ചെയ്തത്.
"ഇതെന്ത് മര്യാദ കേടാണ്", മിഷണറി ചിന്തിച്ചു. എന്നാൽ വിഭവം വന്നപ്പോൾ അവർ അതെല്ലാം തുല്ല്യമായി വീതം വെച്ചു. മിഷണറിക്ക് 5 വ്യത്യസ്ത രുചികൾ പരിചയപ്പെടാനുമായി; ഭക്ഷണം അല്പം പോലും പാഴായതുമില്ല. ഇത് തന്നെ വിനയപ്പെടുത്തിയ ഒരു അനുഭവമായി. താൻ സേവനം ചെയ്യുവാൻ തെരഞ്ഞെടുത്ത പ്രദേശത്തെ സംസ്കാരം താൻ മനസ്സിലാക്കിയില്ലായിരുന്നു. അമേരിക്കയിൽ വ്യക്തിതാല്പര്യത്തിനായിരുന്നു ഊന്നൽ എങ്കിൽ, ഇന്ത്യയിൽ ജീവിതം സമൂഹമായിട്ടാണ് എന്നു താൻ തിരിച്ചറിഞ്ഞു. ആഹാരവും വസ്തുക്കളും പങ്കുവെക്കുന്നതു വഴിയാണ് ആളുകൾ തമ്മിലുളള ഉറ്റബന്ധം നിലനില്ക്കുന്നത്. വിദേശ രീതികൾ മെച്ചമായിരുന്നില്ല, വ്യത്യസ്തം മാത്രമായിരുന്നു. താൻ കുറ്റം ഏറ്റുകൊണ്ടു പറഞ്ഞു, “ഈ സംഭവം എന്റെ കുറവുകൾ തിരിച്ചറിഞ്ഞ് താഴ്മ പ്രാപിക്കുവാൻ ഇടയാക്കി.” മുൻധാരണകൾ തിരുത്തുന്നതിനോടൊപ്പം താഴ്മയോടെ ഉള്ളത് പങ്കുവെക്കുന്നത് വഴി മററുള്ളവരെ കൂടുതൽ നന്നായി സേവിക്കാനാകും എന്നു താൻ പഠിച്ചു.
പത്രോസ് ഈ പാഠമാണ് സഭാ നേതൃത്വത്തെ പഠിപ്പിച്ചത്: മറ്റുള്ളവരോട് താഴ്മയോടെ ഇടപെടുക. അദ്ധ്യക്ഷന്മാരോട്, "ഇടവകകളുടെ മേൽ കർതൃത്വം നടത്തരുത്" (1 പത്രൊസ് 5:3) എന്നും, ഇളയവരോട്, "മൂപ്പന്മാർക്ക് കീഴടങ്ങുവിൻ; എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചു കൊള്ളുവിൻ" (വാ.5) എന്നും, "ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു" എന്നും പ്രഖ്യാപിച്ചു.” അതുകൊണ്ട് അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ" (വാ.6). ദൈവത്തിന്റെ മുമ്പിലും മറ്റുളളവരുടെ മുമ്പിലും ഇന്ന് താഴ്മയോടെ ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.
നിങ്ങളുടെ പ്രയത്നം ദൈവത്തിന് കൊടുക്കുക
ഞാൻ എഴുതിക്കൊണ്ടിരുന്ന മാസിക പ്രാധാന്യമുള്ളതായി തോന്നിയതിനാൽ ഉയർന്ന റാങ്കിലുള്ള എഡിറ്റർക്ക് സാദ്ധ്യമായ ഏറ്റവും മികച്ച ലേഖനം അവതരിപ്പിക്കാൻ ഞാൻ പാടുപെട്ടു. അതിന്റെ നിലവാരത്തിലെത്താൻ സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ, ഞാൻ എന്റെ ആശയങ്ങളും ചിന്തകളും വീണ്ടും വീണ്ടും എഴുതിക്കൊണ്ടിരുന്നു. എന്നാൽ, എന്തായിരുന്നു എന്റെ പ്രശ്നം? അതെന്റെ വെല്ലുവിളി നിറഞ്ഞ വിഷയമായിരുന്നോ? അതോ എന്റെ യഥാർത്ഥ ആകുലത തികച്ചും വ്യക്തിപരമായിരുന്നോ: എഡിറ്റർ എന്റെ വാക്കുകളെ മാത്രമല്ല എന്നെയും അംഗീകരിക്കുമോ?
നമ്മുടെ ജോലിസംബന്ധമായ ആകുലതകളിൽ, പൗലോസ് നമുക്ക് വിശ്വാസയോഗ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. കൊലോസ്യ സഭക്കെഴുതിയ ലേഖനത്തിൽ, പൗലോസ് വിശ്വാസികളോട് ആളുകളുടെ അംഗീകാരത്തിനുവേണ്ടിയല്ല ദൈവത്തിനുവേണ്ടി ജോലിചെയ്യുവാൻ ഉത്സാഹിപ്പിക്കുന്നു. അപ്പോസ്തലൻ പറഞ്ഞതുപോലെ "നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ" ( കൊലോസ്യർ 3:23-24).
പൗലോസ് നൽകിയ ജ്ഞാനത്തിന്റെ പ്രതിഫലനമെന്നോണം, നമ്മുടെ ഭൗതീകരായ യജമാനന്മാരുടെ മുൻപാകെ നല്ലവരാകുവാനുള്ള യത്നം നമുക്കവസാനിപ്പിക്കാം. തീർച്ചയായും, നാം അവരെ ബഹുമാനിക്കുകയും നമ്മുടെ മികച്ചത് അവർക്ക് നൽകുകയും വേണം. എന്നാൽ നാം നമ്മുടെ പ്രവർത്തി "കർത്താവിന്നു എന്നപോലെ" – തനിക്കായി നമ്മുടെ പ്രവർത്തിയെ നയിക്കുവാനും അഭിഷേകം ചെയ്യുവാനും ആവശ്യപ്പെടുമ്പോൾ - അവിടുന്ന് നമ്മുടെ അദ്ധ്വാനത്തിന്മേൽ വെളിച്ചം പകരും. നമ്മുടെ പ്രതിഫലം? നമ്മുടെ ജോലിയുടെ സമ്മർദ്ദം കുറയുകയും നമ്മുടെ കർത്തവ്യം പൂർത്തിയാവുകയും ചെയ്യും. അത് മാത്രമല്ല, നാം ഒരു നാൾ അവിടുന്ന് പറയുന്നത് കേൾക്കും, "നീ നന്നായി ചെയ്തു!".
ക്രിസ്തുവിൽ നട്ടവർ
"കാറ്റ് ആ ലൈലാക്കുകളെ അമ്മാനമാടിക്കൊണ്ടിരുന്നു;" കാട്ടിൽ ആടിയുലയുന്ന ലൈലാക്ക് ചെടിയുടെ വിവരണത്തോടെ കവയിത്രി സാറ ടീസ്‌ഡേൽ തന്റെ വസന്തകാല കവിതയായ "മെയ്" ആരംഭിക്കുന്നു. എന്നാൽ, ടീസ്‌ഡേൽ ഒരു നഷ്ടപ്പെട്ട പ്രണയത്തെപ്പറ്റി വിലപിക്കുകയായിരുന്നു, പെട്ടെന്ന് അവളുടെ കവിത ദുഃഖാർദ്രമായി.
ഞങ്ങളുടെ വീടിന്റെ പുറകുവശത്തുള്ള ലൈലാക്ക് ചെടിക്കും ഒരു വെല്ലുവിളിയുണ്ടായി. അവയുടെ സമൃദ്ധവും സുന്ദരവുമായ കാലം കഴിഞ്ഞപ്പോൾ തോട്ടക്കാരൻ അവയെല്ലാം വെട്ടി വെറും കുറ്റികൾ മാത്രം അവശേഷിപ്പിച്ചു. ഞാൻ കരഞ്ഞു. ഒടുവിൽ, മൂന്നു വർഷങ്ങൾക്ക് ശേഷം - ആ ഒഴിഞ്ഞ കുറ്റികളിലുള്ള പൂപ്പൽ കാരണം അവയെ മാന്തിക്കളയുവാൻ വിചാരിച്ചിരുന്നപ്പോൾ - ഞങ്ങളുടെ ലൈലാക്ക് ചെടി തളിരിട്ടു. അവയ്ക്കു സമയം വേണ്ടിയിരുന്നു, ഞാൻ കാണാൻ കഴിയാത്തവയ്ക്കായി കാത്തിരിക്കണമായിരുന്നു.
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും വിശ്വാസത്താൽ കാത്തിരുന്ന അനേകരെപ്പറ്റി ബൈബിൾ പറയുന്നു. നോഹ മഴക്കായി കാത്തിരുന്നു. കാലേബ് വാഗ്ദത്ത നാട്ടിൽ ജീവിക്കുവാനായി നാല്പത് വർഷം കാത്തിരുന്നു. റിബെക്കാ ഇരുപത് വർഷം ഒരു തലമുറയ്ക്കായി കാത്തിരുന്നു, യാക്കോബ് ഏഴ് വർഷം റാഹേലിനുവേണ്ടി കാത്തിരുന്നു. ശിമോൻ യേശുവിനെ കാണുവാനായി ദീർഘനാൾ കാത്തിരുന്നു. അവരുടെ ക്ഷമയ്ക്ക് പ്രതിഫലമുണ്ടായി.
ഇതിന് വിപരീതമായി, മനുഷ്യനിലേക്ക് നോക്കുന്നവരെല്ലാം "മരുഭൂമിയിലെ ചൂരച്ചെടി പോലെയാകും" (യിരെമ്യാവ് 17:6). കവയിത്രി ടീസ്‌ഡെൽ തന്റെ വരികൾ വളരെ മൂകമായി അവസാനിപ്പിച്ചു:
ഞാനൊരു ശീതകാല യാത്ര പോകുന്നു, അവൾ ഉപസംഹരിച്ചു. എന്നാൽ, യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. യിരെമ്യാവ് ആനന്ദിച്ചു. "അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും" (വാ.7-8).
ദൈവത്തിൽ ആശ്രയിക്കുന്നവർ, നമ്മുടെ ജീവിതത്തിന്റെ സന്തോഷത്തിലും കഷ്ടതകളിലും നമ്മോടൊപ്പം നടക്കുന്ന ദൈവത്തിൽ തങ്ങളെതന്നെ നട്ടവരായിരിക്കും.
ചൂട് ഉയർത്തുക
നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. വെളിപ്പാട് 3:19
അമേരിക്കയിലെ കൊളറാഡോയിൽ ഞങ്ങൾ താമസിക്കുന്ന ഇടത്തെ താപനില പെട്ടെന്ന് മാറും -ചിലപ്പോൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ. അതിനാൽ ഉപകരണപ്രേമിയായ എന്റെ ഭർത്താവ് ഡാൻ, ഞങ്ങളുടെ വീട്ടിലും പരിസരങ്ങളിലുമുള്ള താപനിലയിലെ വ്യത്യാസങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ, ഞങ്ങളുടെ വീടിന് ചുറ്റുമുള്ള നാല് മേഖലകളിൽ നിന്നുള്ള താപനില കാണിക്കുന്ന ഒരു തെർമോമീറ്റർ വാങ്ങിയത് ആവേശത്തോടെ കാണിച്ചു.. ഇത് ഒരു പ്രയോജനമില്ലാത്ത സാധനം ആണെന്ന് ഞാൻ തമാശക്ക് പറഞ്ഞെങ്കിലും, ഞാൻതന്നെ അറിയാതെ , പതിവായി അതിൽ താപനില പരിശോധിക്കുന്നത് കണ്ടു ഞാൻ അത്ഭുതപ്പെട്ടു. അകത്തും പുറത്തും ഉള്ള താപവ്യത്യാസങ്ങൾ എന്നെ വിസ്മയിപ്പിച്ചു.
വെളിപ്പാട് പുസ്തകത്തിൽ ഉദ്ധരിച്ച ഏഴ് നഗരങ്ങളിൽ ഏറ്റവും സമ്പന്നമായ ലവോദിക്യയിലെ " ശീതോഷ്ണവാൻ " സഭയെ വിവരിക്കുവാൻ യേശു താപനിലയെ ഉപയോഗിച്ചു. തിരക്കേറിയ പണമിടപാടു കേന്ദ്രവും വസ്ത്രവ്യാപാര കേന്ദ്രവും ചികിത്സാകേന്ദ്രവുമായിരുന്ന ഈ നഗരത്തിലെ ജലവിതരണം ദൂരെയുള്ള ഒരു ചൂടുനീരുറവയിൽ നിന്ന് ആയിരുന്നു. അവിടെ നിന്നും ഒരു കനാൽ വഴി വെള്ളം ലാവോദിക്യയിൽ എത്തുമ്പോഴേക്കും അത് ചൂടും തണുപ്പും അല്ലാത്ത സ്ഥിതിയിലായിരുന്നു.
ആ സഭയും അങ്ങനെ ചൂടും തണുപ്പമില്ലാത്തതായിരുന്നു. യേശു പറഞ്ഞു, "ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽനിന്നു ഉമിണ്ണുകളയും.”(വെളിപ്പാട് 3: 15-16). ക്രിസ്തു വിശദീകരിച്ചു : "എനിക്കു പ്രിയമുള്ളവരെയൊക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക."(വാ. 19).
നമ്മുടെ രക്ഷകന്റെ ആഹ്വാനം നമുക്കും ബാധകമാണ്. നിങ്ങൾ ആത്മീയമായി ശീതോഷ്ണസ്ഥിതിയിൽ ആണോ? അവന്റെ തിരുത്തൽ സ്വീകരിച്ച്, ആത്മാർഥതയും തീക്ഷ്ണതയും ഉളള വിശ്വാസത്തിൽ ജീവിക്കുവാൻ സഹായത്തിനായി അവനോട് അപേക്ഷിക്കുക.
രാത്രി ജോലിക്കാർ
രാവിലെ 3 മണി സമയം, ഒരു തീവ്രപരിചരണ ആശുപത്രിയിൽ ഒരു രോഗി ഒരു മണിക്കൂറിനിടയിൽ 4ആം തവണയും കോളിങ്ങ് ബെല്ലടിച്ചു. രാത്രി ഡ്യൂട്ടിയിലുള്ള നഴ്സ് പരാതിയില്ലാതെ പരിചരിച്ചു. ഉടനെ മറ്റൊരു രോഗി ശ്രദ്ധക്കായി അലറിക്കരഞ്ഞു. നഴ്സ് അസ്വസ്ഥയായില്ല. പകൽസമയത്തെ തിരക്ക് ഒഴിവാക്കാൻ നൈറ്റ് ഷിഫ്റ്റ് അവർ അഞ്ച് വർഷം മുമ്പ് ചോദിച്ചു വാങ്ങിയതാണ്. പിന്നീടവൾക്ക് ബോധ്യമായി രാത്രി ഡ്യൂട്ടി അത്ര എളുപ്പമല്ലെന്ന്. ചിലപ്പോൾ രോഗികളെ ഒറ്റക്ക് തിരിച്ചു കിടത്തേണ്ടിവരും. രാത്രിയിൽ ഡോക്ടറുടെ സേവനം അത്യാവശ്യഘട്ടങ്ങളിൽ വിളിച്ചു വരുത്തിയാൽ മാത്രം ലഭിക്കുന്നതു കൊണ്ട് രോഗികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും.
നൈറ്റ് ഷിഫ്റ്റിലെ സഹപ്രവർത്തകരുടെ സഹകരണം ഒക്കെ ലഭിക്കുന്നുണ്ടെങ്കിലും ഈ നഴ്സിന് ആവശ്യത്തിന് ഉറക്കം ലഭിക്കാറില്ല. തൻ്റെ ജോലി അത്ര ഗൗരവമായതുകൊണ്ട് പലപ്പോഴും അവൾ സഭയുടെ പ്രാർത്ഥനാ സഹായം തേടാറുണ്ട്. ”നന്ദി ദൈവമേ, അവരുടെ പ്രാർത്ഥന കാര്യങ്ങളെ വ്യത്യാസപ്പെടുത്തുന്നു.”
അവളുടെ ഈ സ്തുതി ഒരു രാത്രി ജോലിക്കാരി എന്ന നിലയിൽ ഉചിതമാണ്—നമ്മെ സംബന്ധിച്ചും. സങ്കീർത്തകൻ എഴുതി, “അല്ലയോ, രാത്രി കാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നിൽക്കുന്നവരായി യഹോവയുടെ സകല ദാസന്മാരുമായുള്ളോരേ യഹോവയെ വാഴ്ത്തുവിൻ. വിശുദ്ധ മന്ദിരത്തിലേക്കു കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ” (സങ്കീർത്തനങ്ങൾ 134:1-2).
ഈ സങ്കീർത്തനം, ദൈവാലയ കാവൽക്കാരായി ജോലി ചെയ്യുന്ന ലേവ്യർക്കു വേണ്ടി—രാവും പകലും ദൈവാലയത്തെ കാവൽ ചെയ്യുന്ന അവരുടെ ഗൗരവമായ ജോലിയെ അംഗീകരിച്ചുകൊണ്ട്— എഴുതിയതാണ്. നമ്മുടെ ഇന്നത്തെ അവിശ്രമ ലോകത്തിൽ, പ്രത്യേകിച്ച് രാത്രി ജോലികൾ ചെയ്യുന്നവർക്കും, നമുക്കോരോരുത്തർക്കും രാത്രികളിൽ ദൈവത്തെ സ്തുതിക്കാൻ ഈ സങ്കീർത്തനം സഹായകരമാണ്. സങ്കീർത്തനം ഇങ്ങനെ അവസാനിക്കുന്നു: “ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽ നിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ” (വാ. 3).
ലളിതമായി ചെയ്യുക
ആഈമെയിൽ ചെറുതായിരുന്നെങ്കിലും അടിയന്തിരമായിരുന്നു. "രക്ഷിക്കപ്പെടുവാനും,യേശുവിനെ അറിയാനും ഞാൻ ആഗ്രഹിക്കുന്നു." എത്ര ആശ്ചര്യജനകമായ അപേക്ഷ!ക്രിസ്തുവിനെ ഇതുവരെ സ്വീകരിക്കുവാൻവിമുഖരായ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും വ്യത്യസ്തമായി, ഈ വ്യക്തിയെ ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ഈ മനുഷ്യന്റെഅഭ്യർത്ഥനയെ മാനിച്ച്,സുവിശേത്തിന്റെ പ്രധാന ആശയങ്ങളും, തിരുവെഴുത്തുകളും, വിശ്വസനീയമായമുഖാന്തിരങ്ങളും ലളിതമായി പങ്കിടുക എന്നതു മാത്രമായിരുന്നു എന്റെചുമതല. അവിടെ നിന്ന് ദൈവംതന്നെ, അവന്റെ വിശ്വാസത്തിന്റെയാത്ര നയിക്കും.
ഒരു മരുഭൂമിയിലെ വഴിയിൽ, യെശയ്യാവിന്റെ പുസ്തകത്തിൽ നിന്ന് ഉറക്കെ വായിച്ചു കൊണ്ടിരുന്ന എത്യോപ്യയിലെ ട്രഷററെ കണ്ടപ്പോൾ ഫിലിപ്പൊസ് അത്തരം ലളിതമായ സുവിശേഷീകരണം കാഴ്ചവെച്ചു. ഫിലിപ്പൊസ്,"നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ എന്ന് ചോദിച്ചതിന്" (അപ്പൊ. പ്രവൃ. 8:30), "ഒരുത്തൻ പൊരുൾ തിരിച്ചു തരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു" (8:31).അതു വ്യക്തമാക്കുവാൻക്ഷണിക്കപ്പെട്ടതിന്നാൽ, "ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി" (8:35).
ഫിലിപ്പൊസ് കാണിച്ചു തന്നതു പോലെ, ആളുകൾ എവിടെയാണോ അവിടെ തുടങ്ങുന്നതും,സുവിശേഷീകരണം ലളിതമായി നടത്തുന്നതുംക്രിസ്തുവിനെ പങ്കിടാനുള്ള ഫലപ്രദമായ മാർഗ്ഗമാണ്. അവർ തുടർന്ന് സഞ്ചരിച്ചപ്പോൾ ആ മനുഷ്യൻ "ഇതാ വെള്ളം" എന്നു പറഞ്ഞു സ്നാനമേൽക്കപ്പെടാൻ ആഗ്രഹിച്ചു (വാ.36). ഫിലിപ്പൊസ് സമ്മതിച്ചു, ആ മനുഷ്യൻ "സന്തോഷിച്ചും കൊണ്ടു തന്റെ വഴിക്കു പോയി" (വാ.39). ആഈമെയിൽ എഴുത്തുകാരൻ താൻ പാപത്തിൽ നിന്നും അനുതപിച്ചെന്നും, ക്രിസ്തുവിനെ ഏറ്റുപറഞ്ഞ്,താൻ വീണ്ടും ജനിച്ചെന്ന് വിശ്വസിക്കുന്നുവെന്നും, ഒരു സഭ കണ്ടെത്തിയെന്നുംമറുപടി നൽകിയപ്പോൾ ഞാൻ സന്തേക്ഷിച്ചു. എത്ര മനോഹരമായ തുടക്കം! ദൈവം അവനെ നടത്തട്ടെ!
വരങ്ങൾ കൈകാര്യം ചെയ്യുക
2013-ൽ, ബ്രിട്ടീഷ് അഭിനേതാവ് ഡേവിഡ് സുഷേ, ഒരു പ്രശസ്ത ടിവി പരമ്പരയുടെ അവസാന അദ്ധ്യായങ്ങൾ ചിത്രീകരിക്കുന്നതിനൊപ്പം, ഒരു നാടകത്തിലെ ഒരു പ്രധാന കഥാപാത്രവും ചെയ്തിരുന്നപ്പോഴാണ്, "തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേഷം'' ഏറ്റെടുത്തത്.ആ പ്രോജക്ടുകൾക്ക് ഇടയിൽ,അദ്ദേഹം മുഴുവൻ ബൈബിളിന്റെയും ഒരു ഓഡിയോ പതിപ്പ് റെക്കോർഡ് ചെയ്തു, ഉൽപത്തി മുതൽ വെളിപാട് വരെ - 752,702 വാക്കുകൾ - ഇരുന്നൂറിലധികം മണിക്കൂറുകൾ.
ഒരു ഹോട്ടൽ മുറിയിൽ കണ്ടെത്തിയ ബൈബിളിലെ റോമർക്ക് എഴുതിയ പുസ്തകം വായിച്ച് യേശുവിൽ വിശ്വാസിയായി തീർന്ന ഡേവിഡ്, ഈ പദ്ധതിയെ 27 വർഷം നീണ്ട അഭിലാഷത്തിന്റെ പൂർത്തീകരണമായി വിശേഷിപ്പിച്ചു. “പൂർണ്ണമായും പ്രേരിപ്പിക്കപ്പെട്ടതു പോലെ എനിക്ക് അനുഭവപ്പെട്ടു. അതിന്റെ എല്ലാ വശങ്ങളും വളരെയധികം ഗവേഷണം നടത്തി, അത് പൂർത്തീകരിക്കുവാൻവളരെ അക്ഷമയോടെ ഞാൻ കാത്തിരുന്നു.” തുടർന്ന് അദ്ദേഹം തന്റെവേതനവുംസംഭാവന ചെയ്തു.
ഒരു ദൈവീകവരം പരിപാലിക്കുകയുംപങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ ദൈവത്തെ എങ്ങനെ മഹത്വപ്പെടുത്താം എന്നതിനുള്ള പ്രചോദനാത്മകമായ ഒരു ഉദാഹരണമായി അദ്ദേഹത്തിന്റെ റെക്കോർഡിംഗ് അവശേഷിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ വിശ്വസികൾക്കുള്ള കത്തിൽ പത്രൊസ് അത്തരം കാര്യവിചാരകത്വത്തിനായി ഉദ്ബോധിപ്പിക്കുന്നുണ്ട്. സീസറിനു പകരം യേശുവിനെ ആരാധിച്ചതിന് പീഢനം നേരിട്ട അവർ, തങ്ങളുടെ ആത്മീയ വരങ്ങളെ പരിപോഷിപ്പിച്ച് ദൈവത്തിനു വേണ്ടി ജീവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വെല്ലുവിളിക്കപ്പെട്ടു. "ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്ന പോലെ... ആകട്ടെ'' (1 പത്രൊസ് 4:11).എല്ലാറ്റിലും "ദൈവം യേശുക്രിസ്തു മൂലം മഹത്ത്വപ്പെടുവാൻ ഇടവരേണ്ടതിനു" എല്ലാ വരങ്ങളും പോലെ നമുക്ക് അവയുംവികസിപ്പിച്ചെടുക്കാം.
ഈ നടൻ തന്റെ കഴിവുകളെ ദൈവത്തിനു സമർപ്പിച്ചതുപോലെ നമുക്കും ചെയ്യാം. ദൈവം നിങ്ങൾക്ക് നൽകിയതെല്ലാം അവന്റെ മഹത്വത്തിനായി നന്നായി കൈകാര്യം ചെയ്യുക.